Thursday, June 5, 2014
എന്നെ വളരെ അത്ഭുതപ്പെടുത്തിയ മൂന്നു കുട്ടികളുടെ പേരുകളാണ് സച്ചിൻ, കുട്ടൻ, കൊച്ച്. മൂന്നു പേരും ആണ്‍കുട്ടികൾ, ഒരേ പ്രായം, ഒരേ നിറം, ഒരേ പേരുകൾ. മൂന്നു പേരും എൻറെ അയൽവാസികളായി താമസിച്ചിരുന്ന കുട്ടികൾ. "കൊച്ച്" കേരളത്തിലും, സച്ചിൻ ബോംബയിലേയും, കുട്ടൻ ഗൾഫിലെയും കുട്ടികളാണ്. (മലയാളികൾ ആയതിനാൽ വളരെ സാമ്യമുള്ള, യഥാർത്ഥ പേരുകൾ വെളിപ്പെടുത്തുന്നില്ല )
അമ്മയുടെ അടി പേടിച്ചു "കൊച്ച്" തൃശ്ശൂരിൽ നിന്ന് ഒളിച്ചോടി നാടുവിട്ടു. കൊച്ചിൻ കുർള ട്രെയിനിൽ നിന്നും രക്ഷപെടുത്തി. അമ്മയുടെ താലി മാലയും, ഒന്നാന്തരം മൂർച്ചയുള്ള പിച്ചാത്തിയും 175 രൂപയും ബാഗിൽ നിന്നും കിട്ടി. സിനിമയിൽ അഭിനയിക്കാൻ ആയിരുന്നു അവനു മോഹം. ചെറുപ്പത്തിൽ സിനിമാ കമ്പക്കാരനായ എൻറെ, ശിക്ഷ്യൻ കൂടിയായിരുന്നു "കൊച്ച്". ഒരുപാടു സിനിമാ ടെക്നിക്കുകൾ ഞാൻ അവനെ പഠിപ്പിച്ചിരുന്നു.
സച്ചിൻ പഞ്ചാബ്-സിന്ധി കുട്ടിയാണ്. മഹാരാഷ്ട്രയിലെ താനെയിൽ താമസ്സിച്ചിരുന്നപ്പോൾ അടുത്ത റൂമിൽ താമസിച്ചിരുന്ന ഹൌസ് ഓണറുടെ ഒരേ ഒരു മകൻ. അടുക്കള പണി ചെയ്തിട്ടാണ് വിധവയായ ഹൌസ് ഓണർ-അമ്മ അവനെ പഠിപ്പിച്ചിരുന്നത്. അവനെ കുറിച്ച് കണ്ട വലിയ സ്വപ്‌നങ്ങൾ എപ്പോഴും ഞങ്ങളോട് വലിയ വായിൽ പറയുമായിരുന്നു. എങ്കിലും പഠിക്കാൻ പുറകിലായിരുന്ന അവനെ എന്നും ആ അമ്മ അവനെ വളരെ ക്രൂരമായി തല്ലുമായിരുന്നു. എയർ ഗണ്ണിൽ ഗ്രീൻ പീസ് വെച്ച് എൻറെ ദേഹത്ത് നിരവധി തവണ വെടി വെച്ച് പരീക്ഷിക്കുകയായിരുന്നു അവൻറെ വിനോദം. പെട്ടൊന്നൊരു ദിവസം സച്ചിൻ അപ്രത്യക്ഷമായി. ഒരു മാസത്തിനു ശേഷം ബോംബെ കൊളാബയിലെ തെരുവിൽ നിന്നും രക്ഷപെടുത്തി. തട്ടുകടക്കാരുടെ കൂടെ വടപ്പാവ് വിലക്കാൻ ആയിരുന്നു അവനു ഇഷ്ടം. അവനെ ആദ്യം കൂട്ടി കൊണ്ടുപോയത് ഒരു മറാട്ടി പിടിച്ചു പറിക്കാരൻ ആയിരുന്നു , സ്കൂളില് മുന്നിൽ പെൻസിൽ, പുസ്തകം കച്ചവടം ചെയ്യാനാണ് അവനെ ഉപയോഗിച്ചിരുന്നത്. പിന്നീടു തട്ട് കടയിലെ ക്ലീനിംഗ് ജോലികളിലേക്ക് മാറ്റി. ദിവസേന അടി കിട്ടിയിരുന്നെങ്കിലും വയറു നിറച്ചു പുലാവ്ബിരിയാണി കിട്ടുമായിരുന്നു എന്ന് അവൻ വളരെ സന്തോഷത്തോടെ പറഞ്ഞിരുന്നു. എൻറെ ഓർമ്മയിൽ പന്ത്രണ്ടു തവണ അവൻ നാട് വിട്ടിരുന്നുവെങ്കിലും, എന്തോ... ആരുടെയൊക്കെയോ സഹായത്തോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.
ഗൾഫിൽ ഷെയറിംഗ് വില്ലകളിൽ താമസ്സിച്ചിരുന്നപ്പോൾ, അപ്പുറത്തെ വീട്ടിലെ ചേട്ടൻറെ കുസൃതി കുട്ടിയാണ് കുട്ടൻ....! കുട്ടന് വേണ്ടി അവൻറെ മാതാപിതാക്കൾ കാണിച്ചിരുന്ന ആവേശം എനിക്ക് ഇപ്പോഴും മറക്കാൻ കഴിയില്ല..! വില പിടിപ്പുള്ള കളിപ്പാട്ടങ്ങൾ, ചിത്ര കഥാ പുസ്തകങ്ങൾ, ടോഫി മിട്ടായികൾ, എന്ന് വേണ്ട... അവൻ എന്ത് പറഞ്ഞാലും, മിനിറ്റിനുള്ളിൽ എത്തിയിരിക്കും. കുട്ടികൾക്ക് ഇത്രയും സൌകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു കുടുംബത്തെയും ഞാൻ ഇതു വരെ കണ്ടിട്ടില്ല. സൗകര്യങ്ങൾ എല്ലാം കിട്ടിയിരുന്നെങ്കിലും എപ്പോഴും അവൻറെ മുഖം വിഷാദമായിരുന്നു. കമ്പ്യൂട്ടറിലെ പല ആപ്പളിക്കേഷനുകളും എന്നിൽ നിന്നും എന്നിൽ നിന്നും കണ്ടു പഠിക്കാൻ അവനു നല്ല ഉത്സാഹമായിരുന്നു. മൊബൈൽ ഫോണിൽ വരുന്ന പുതിയ ഗൈമുകൾ, അവൻ എന്നെ പരിചയപ്പെടുത്തുമായിരുന്നു. എന്നിട്ടും ...!
പ്രമുഖ ഗൾഫ് ചാനലിൽ, മെയിൻ ന്യൂസ്സിൽ അവൻറെ തിരോധാനം വന്നിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുട്ടനെ കണ്ടു കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷമായി....!
"ഞാനും, ഈ സംഭവങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ...?"
സമാനമായ മൂന്നു സംഭവങ്ങൾ പിന്നെയും ഉണ്ടായിട്ടുണ്ട്. ഓടിപ്പോകാൻ തയ്യാറായി ഇരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് അബദ്ധവശാൽ ഞാൻ എത്തിപെടുന്നതയിട്ടാണ് എനിക്ക് തോന്നിയത്.
അന്വേഷിച്ചപ്പോൾ... എല്ലാവരുടെ ചുറ്റുപാടുകളിലും ഇത്തരം ശുഭവും അശുഭവുകരമായ സംഭവങ്ങൾ ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇവയെല്ലാം മനസ്സിൽ റെക്കോർഡ് ചെയ്തു ഒന്നൊന്നായി പരസ്പരം ലിങ്ക് ചെയ്യുന്നു.
പഴയ കാര്യങ്ങൾ ചികഞ്ഞു നിങ്ങളും മനസ്സിനെ ഒന്ന് റീ വൈൻറ് ചെയ്തു നോക്കിക്കേ....!