"My favorite blog comments and 'mini stories - ValTube"

Tuesday, January 8, 2013

കല്ല്‌ വെച്ച കഥകള്‍.

Posted by VaITube | Tuesday, January 8, 2013 | Category: |

"ഒരുത്തി സ്വന്തം ഇഷ്ടത്തോടെ പൂശാൻ കൊടുക്കുന്നതും. ഒരുത്തൻ സമ്മതമില്ലാതെ കേറി ആക്രമിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് മിസ്റ്റർ".  ബെര്‍ളിയുടെ "ബലാല്‍സംഗിയോടു ചോദിക്കാം" എന്ന പോസ്റ്റില്‍ ഒരുത്തി സ്വന്തം ഇഷ്ടത്തോടെ പൂശാൻ കൊടുക്കുന്നത് വായനക്കാരും സന്തോഷത്തോടെ സ്വീകരിച്ചു,  എന്ന സത്യമാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.  ഇത് വരെ 145 like കളാണ് വായനക്കാര്‍ ഈ കമന്‍റു നു നല്‍കിയിരിക്കുന്നത് . ഇനി കഥ തുടരാം ,

ഡല്‍ഹിയില്‍ ബലാത്സംഗത്തിന്‍റെ ബഹളങ്ങള്‍ കെട്ടടങ്ങി. ഡല്‍ഹി വീണ്ടും പഴയ ഡല്‍ഹി തന്നെ. എന്നിരുന്നാലും ബലാത്സംഗ പരമ്പര തുടരുന്നു. സമരം നടത്തിയവര്‍ വിഡ്ഢികള്‍, ജനങ്ങള്‍ക്കും മടുത്തു. പത്രക്കാര്‍ വേറെ മാര്‍ഗങ്ങള്‍ ചിന്തിച്ചു തുടങ്ങി. അധികാരികള്‍ക്കും പോലീസുകാര്‍ക്കും തലവേദന ഒഴിവായി. ബലാല്‍സംഗം ഒരു നാടന്‍ കലയായി പ്രഖ്യാപിച്ചാല്‍ പ്രശ്നങ്ങള്‍ തീരും. ചട്ടിയും കലവും ഇടക്ക് തട്ടി മുട്ടി പോട്ടിയെന്നിരിക്കും. മണ്‍ പത്രങ്ങള്‍ പൊട്ടിച്ചു കളയാന്‍ ഉള്ളതല്ലേ? അപ്പോള്‍ അതങ്ങനെ പൊട്ടി കൊണ്ടിരിക്കും. ഡല്‍ഹിയിലെ ബയ്യാന്‍റെ അടുത്താ കളി ...! പോത്തിന്‍റെ ചെവിയില്‍ വേദം ഓതി വെറുതെ സമയം കളയണ്ട. ബലാല്‍സംഗം അവന്‍റെ അവകാശം ആണെന്നിരിക്കെ, അത് തടയാന്‍ ആര്‍ക്കു അവകാശം..? എന്ന നിലയിലാണ് ഡല്‍ഹിയിലെ കാര്യങ്ങള്‍,

1) ബോംബയില്‍ ജോലി ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന ബയ്യാന്‍ പറയുമായിരുന്നു, ഇന്നത്തെ സ്പെഷ്യല്‍ tiger balm പുരട്ടിയാണെന്ന്. "ചലോ യാര്‍ " ഇതൊക്കെ നോക്കി ഇരുന്നാല്‍ "പാഗല്‍ ഹോ ജായേഗാ . സുനാമി കാ ടൈം കിതനാ ഔരത് മര്‍ ഗയാ...?". ഞാന്‍ അന്ന് ഹിന്ദി പഠിക്കാന്‍ വേണ്ടി ബയ്യാന്‍റെ പിന്നാലെ നടന്നിരുന്ന കാലം. അവന്‍റെ തലക്കകത്ത് ഒന്നും ഇല്ലെങ്കിലും, ഹിന്ദി നന്നായി സംസാരിച്ചിരുന്നതിനാല്‍ ഞാന്‍ കൂടെ കൂട്ടി.

2) നാട്ടില്‍ സ്റ്റുഡിയോ നടത്തിയിരുന്ന രവി ചേട്ടന്‍ ആള് പുലി ആയിരുന്നു(പേര് സാങ്കല്‍പ്പികം). പ്രീ ഡിഗ്രി ഫെയില്‍ ആണെങ്കിലും, പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ എടുക്കുവാന്‍ ആള് സൂപ്പര്‍ . സ്റ്റുഡിയോയില്‍ സ്ഥിരിമായി ചില പെണ്ണുങ്ങള്‍ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ എടുക്കുമായിരുന്നു . ചില ദിവസങ്ങിളില്‍ രവി ചേട്ടന്‍റെ മുഖത്തെ മ്ലാനത ഞാന്‍ മനസ്സിലാക്കി. ഇന്നു ഫോട്ടോ ഒന്നും കിട്ടിയില്ലേ...? ആദ്യമായി ഫോട്ടോ എടുക്കാന്‍ വരുന്നവരെ ആദ്യം രവിച്ചേട്ടന്‍ ലെന്‍സ് വെച്ച് അളക്കും, സംഗതി ഫ്രൈമില്‍ ഒതുങ്ങുന്നത് ആണെങ്ങില്‍ ഒന്ന് ഫ്ലാഷ് അടിച്ചു നോക്കും. അതില്‍ വീണിരിക്കും, അതാണ് അതിന്‍റെ ഒരു രീതി. ബലം പ്രയോഗിച്ചു വീഴ്ത്തിയ കഥകളും ഉണ്ട്. ഒന്ന് ഓടി കിട്ടിയാല്‍ പിന്നെ ഒക്കെ. ഫുട്ബോള്‍ കളിക്കുമ്പോള്‍ അനിയന്‍റെ കയ്യൊടിഞ്ഞു പ്ലസ്റ്റെര്‍ വെട്ടാന്‍ പോയപ്പോള്‍ ആണ്, ആശുപത്രിയില്‍ വെച്ച് രവി ചേട്ടനെ അവസാനമായി കണ്ടത്. നാട്ടുകാര്‍ പെരുമാറി കയ്യും കാലും ഒടിച്ചിട്ടിരിക്കുന്നു. പാവം....! സൂം ഔട്ട്‌ .

3) കോളേജില്‍ പഠിച്ചിരുന്ന കാലത്ത് സുഹൃത്ത്‌ ഗോപിയുടെ ചേട്ടന്‍ നാട്ടില്‍ അറിയപെട്ടിരുന്ന ഒരു ഡോക്ടര്‍ ആയിരുന്നു. കുട്ടികളെ നോക്കണ പീടിയാട്രിക് ഡോക്ടര്‍, ഹോസ്പിറ്റിലില്‍ ആളൊരു കോഴി ആയി വിലസിയിരുന്ന കഥ ഗോപി പറയുമ്പോള്‍ ഞങ്ങളുടെ ഒക്കെ നെഞ്ച് 100 ല്‍ ഇടിക്കുമായിരുന്നു. ബലം പ്രയോഗിച്ചുള്ള എരിവുള്ള കഥകള്‍.., ആദ്യം ഒന്നും പെട്ടന്ന് സമ്മതിക്കൂല്ലത്രെ...! അവിടെയുള്ള വെള്ള ഉടുപ്പണിഞ്ഞ മാലാഖമാരുമായുള്ള അടുപ്പം അവസാനം ഡോക്ടറുടെ ഭാര്യ അറിഞ്ഞപ്പോള്‍ പണി പാളി. അഞ്ചു വയസുള്ള ടോണികുട്ടനെ ഉപേക്ഷിച്ചു ഡോക്ടറുടെ ഭാര്യ പോയപ്പോള്‍ ഡോക്ടറുടെ മുഖത്ത് സന്തോഷം. പിറ്റേ ദിവസം മുതല്‍ ചെറുപ്പക്കാരികളായ ആയമാര്‍ വീടിനു മുന്നില്‍  ക്യു. ഡോക്ടറുടെ ടോണി കുട്ടനെ നോക്കാന്‍ . രോഗി ആയ വൈദ്യന്‍ ഇച്ചിച്ചത് പാല്‍പായസം.

4) ഫേസു ബുക്കില്‍ കണ്ട തിരോന്തരം ശോഭന ചേച്ചി പറഞ്ഞത് കേള്‍ക്കണോ......? " ആണുങ്ങള്‍ തീട്ടം ചവിട്ടും, അത് കുളത്തില്‍ കഴുകി കളയും. പെണ്ണുങ്ങള്‍ അത് നോക്കി വിഷമിക്കേണ്ട കാര്യം ഇല്ല. റോഡിലൂടെ നടക്കുമ്പോള്‍ മാന്യമായ വേഷം ധരിച്ചു നടക്കുക, പിന്നെ കുടുംബം നന്നായി നോക്കിയാല്‍ മതി. ആണുങ്ങള്‍ നേരെ ആയിക്കൊള്ളും എന്ന്"

എല്ലാവര്‍ക്കും വട്ടാ ....പഠിച്ചവര്‍ക്കും പഠിക്കാത്തവര്‍ക്കും ...നിങ്ങളും കേട്ടു കാണുമല്ലോ ഇത്തരം കല്ല്‌ വെച്ച കഥകള്‍. ...? ബലാല്‍സംഗം തൂണിലും തുരുമ്പിലും ഉണ്ട്. പെണ്ണുങ്ങള്‍ ഇനി തൂണും തുരുമ്പും നോക്കി നട...